താന്‍ ഒരാളെയും പുറകെ നടന്ന് വേട്ടയാടുന്ന ആളല്ലന്നും, അതിന് താല്പര്യവും സമയവുമില്ല. പലരും തന്നെ വേട്ടയടിയാപ്പോള്‍ പോലും തിരിച്ച് ഒന്നും ചെയ്തില്ല. ഉമ്മന്‍ചാണ്ടിയ്ക്ക് അനുകൂലമായി മൊഴി നല്‍കിയ ആളാണെന്നും, അച്ഛന്‍ തന്നോട് പറഞ്ഞ കാര്യങ്ങളാണ് തുറന്ന് പറഞ്ഞതെന്നും ഗണേഷ് കുമാര്‍ വ്യക്താമാകി.
കേരളത്തിന്റെ വികസനസ്തംഭമായി മാറേണ്ട വിഴിഞ്ഞം തുറമുഖ പദ്ധതി നാലുവര്‍ഷം വൈകിപ്പിച്ച് കനത്ത നഷ്ടം വരുത്തിയ ശേഷം പദ്ധതിയുടെ ക്രൈഡിറ്റെടുക്കാന്‍ മുഖ്യമന്ത്രി പ്രചാരണം നടത്തുന്നത് അല്‍പ്പത്തരമാണ്
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വ്യക്തിഹത്യ നടത്താന്‍ നേതൃത്വം നല്‍കിയത് ഇടതുപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പി ജയരാജനെ തന്റെ അടുത്തേക്ക് അയച്ച് ഇത്തരം വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്ന സന്ദേശം അറിയിച്ചെന്നും ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയില്‍ പറയുന്നുണ്ടെന്ന് ജെയ്ക്ക് ചൂണ്ടിക്കാട്ടി
അവര്‍ക്ക് ചിലപ്പോള്‍ എന്റെ നിറമായിരിക്കാം പ്രശ്‌നം, ചിലപ്പോള്‍ എന്റെ ജാതിയായിരിക്കാം. എനിക്ക് ഇത്രയും കാശ് കിട്ടിയെന്ന് പറയുമ്പോള്‍ അത് ഉള്‍ക്കൊളളാന്‍ പോലും ആള്‍ക്കാര്‍ക്ക് പറ്റുന്നില്ല. അങ്ങനെയും കുറേ മനുഷ്യന്മാരുണ്ട്.
സോളാര്‍ കേസില്‍ ഇനി എന്ത് അന്വേഷണമാണ് നടക്കേണ്ടത്? എത്രയോ അന്വേഷണം നടന്നു. എല്ലാവരും കുറ്റവിമുക്തരായി. ഉമ്മന്‍ചാണ്ടിയെയും കുറ്റവിമുക്തനാക്കി. സി ബി ഐ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ ആരെയും കുറ്റക്കാരാക്കിയിട്ടില്ല. എത്ര അന്വേഷിച്ചാലും സത്യം പുറത്തുവരും.
അതെല്ലാം കഴിഞ്ഞുപോയ കാര്യങ്ങളാണ്. ആ വിഷയം ഇനി അധികം ചര്‍ച്ച ചെയ്യേണ്ട കാര്യമൊന്നുമില്ല. ഇതിനകത്ത് പാവപ്പെട്ടവന്റെ, കഷ്ടപ്പെടുന്നവന്റെ ഒത്തിരി പണം ചെലവഴിച്ചുകഴിഞ്ഞു. ഒരു അന്വേഷണം നടന്നു, അതിന്റെ മേല്‍ രണ്ട് അന്വേഷണം നടന്നു. ഇനി വേറൊരു അന്വേഷണം കൂടെ നടത്തേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
ഉമ്മന്‍ചാണ്ടി സാര്‍ മരണംവരെ മനസില്‍ സൂക്ഷിച്ച രഹസ്യത്തിന്റെ ഔദാര്യം തന്നെയാണ് ഗണേഷ് കുമാറിന്റെ പൊതുജീവിതമെന്നും ഇടയ്ക്ക് സര്‍ക്കാരിനെ വിമര്‍ശിച്ച് യുഡിഎഫിലേക്ക് പാലം പണിതിടാന്‍ ഗണേഷ് കുമാര്‍ വിചാരിച്ചാലും ഏതെങ്കിലും നേതാക്കള്‍ അതാഗ്രഹിച്ചാലും ആ പാലം പൊളിച്ചിരിക്കുമെന്നും രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പരാതിക്കാരി ജയിലില്‍ കഴിയുമ്പോഴാണ് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിവാദ കത്തെഴുതുന്നത്. കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല. പരാതിക്കാരിയുടെ കത്ത് ഗണേഷ് കുമാര്‍ സഹായിയെ വിട്ട് കൈവശപ്പെടുത്തുകയായിരുന്നു.
അഞ്ചര പതിറ്റാണ്ടോളം കാലം രാഷ്ട്രീയത്തിലെ ഏറ്റവും ഉയര്‍ന്ന പദവിയിലിരുന്ന വ്യക്തിയുടെ മരണത്തിനു ശേഷം ദിവസങ്ങള്‍ക്കുളളില്‍ നടന്ന തെരഞ്ഞെടുപ്പാണിത്. 2021-ലേത് പോലെ ഇവിടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഭരണവിരുദ്ധ വികാരത്തെക്കുറിച്ച് ഫാക്ച്വലായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലും തയാറല്ല.
കഴിഞ്ഞ വര്‍ഷം വരെ ജനങ്ങള്‍ക്ക് അടുത്ത് വന്ന് പ്രശ്‌നങ്ങള്‍ പറയാന്‍ ഉമ്മന്‍ചാണ്ടി അവരുടെ കയ്യെത്തും ദൂരത്ത് ഉണ്ടായിരുന്നെന്നും അതുപോലെ താനും പുതുപ്പളളിയുടെ കയ്യെത്തും ദൂരത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം
ആ വേട്ടയാടിയവരുടെ മുഖത്തുളള കനത്ത പ്രഹരമാണ് പുതുപ്പളളിയിലെ ഈ വിജയം. ജനങ്ങള്‍ ഉമ്മന്‍ചാണ്ടിക്ക് നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പിന്റെ ഇടിമുഴക്കമാണ് നാമിപ്പോള്‍ കേള്‍ക്കുന്നത്
53 വര്‍ഷമാണ് ഉമ്മന്‍ചാണ്ടി പുതുപ്പളളി ഭരിച്ചത്. എന്നിട്ടും പുതുപ്പളളി കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഗ്രാമമല്ല. ഇവിടെ എല്ലാ സ്വാതന്ത്ര്യത്തോടും അവകാശത്തോടും കൂടി എല്ലാവര്‍ക്കും പറയാനും പ്രവര്‍ത്തിക്കാനുമുളള അവകാശമുണ്ട്.
വോട്ട് ചെയ്യുന്നത് പുതുപ്പള്ളിയാണ്. സര്‍ക്കാരിനെതിരായ കേരള സമൂഹത്തിന്റെ പൊതുവികാരം കൂടി ഉള്‍ക്കൊണ്ടുള്ളതാകും പുതുപ്പള്ളിക്കാരുടെ വിധിയെഴുത്ത്.
കേരളമാകെ ജനവിരുദ്ധ സർക്കാരിനെതിരായ വികാരം പ്രകടമാണ്. അത് മറികടക്കാൻ പിണറായിക്കും കൂട്ടർക്കും കഴിയില്ല. ചാണ്ടി ഉമ്മൻ്റെ ഭൂരിപക്ഷം എത്രകണ്ട് കുറക്കാമെന്ന ഗവേഷണമാണ് ഇപ്പോൾ ഇടത്പക്ഷത്ത് നടക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേരാൻ അദ്ദേഹത്തിന്റെ ജീവിക്കുന്ന സ്മാരകമായ ചാണ്ടി ഉമ്മനെ അരലക്ഷത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിക്കാർ വിജയിപ്പിക്കും.
യുഡിഎഫിന് മറ്റൊരു കാര്യവും ജനങ്ങളോട് പറയാനില്ലാത്തതുകൊണ്ടാണ് മരണത്തെ വോട്ടാക്കാന്‍ ശ്രമിക്കുന്നത്. മരണപ്പെട്ടയാളെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി അടിസ്ഥാനരഹിതമായ വാദങ്ങള്‍ ഉന്നയിച്ച് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ശരിയായ നടപടിയല്ല
അച്ചുവിന്റെത് എന്ന് പറഞ്ഞ് ഒരു കമ്പനി ഏതെങ്കിലും വിവാദ വ്യവസായിയുടെ മാസപ്പടി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ? അച്ചുവിന്റെ ഏതെങ്കിലും കമ്പനിക്ക് ഏതെങ്കിലും വിവാദ വ്യവസായി സേവനം ഇല്ലാതെ 1.72 കോടി രൂപ കൊടുത്തിട്ടുണ്ടോ? എന്നും അദ്ദേഹം ചോദിക്കുന്നു
ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടിയുമായി അച്ചു ഉമ്മന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. താനൊരിക്കലും ചെറിയ നേട്ടത്തിനുവേണ്ടി പോലും പിതാവ് ഉമ്മന്‍ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ലെന്ന് അച്ചു ഉമ്മന്‍ പറഞ്ഞു
എനിക്ക് രോഗം വരുമ്പോള്‍ എന്റെ ഭാര്യയും മക്കളും ചുറ്റും ഇരുന്ന് പ്രാര്‍ത്ഥിക്കുകയാണെന്ന് കരുതുക. എന്റെ പാര്‍ട്ടിക്കാരായ ആളുകള്‍ അത് കാണുമ്പോള്‍ എന്നെ കൊണ്ടുപോയി എനിക്ക് ചികിത്സ നല്‍കുകയാണ് ചെയ്യേണ്ടത്.
കുടുംബശ്രീ വഴിയാണ് പാര്‍ട്ട് ടൈം സ്വീപ്പര്‍മാരെ നിയമിക്കുന്നത്. ഐശ്വര്യ എന്ന കുടുംബശ്രീ യൂണിറ്റിനാണ് സ്വീപ്പര്‍മാരെ നിയമിക്കാനുളള ചുമതല നല്‍കിയിരുന്നത്. ജിജിമോള്‍ എന്നയാളെ നിയമിക്കാനാണ് ഫെബ്രുവരിയില്‍ യൂണിറ്റ് കത്തുനല്‍കിയത്
കഴിഞ്ഞ ദിവസം പ്രദേശത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ എത്തിയിരുന്നു. അപ്പോള്‍ തന്റെ മകന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്‌തെന്നും മകളുടെ വിവാഹച്ചടങ്ങില്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തിരുന്നെന്നും സതിയമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടിയതും, പലരും തങ്ങളുടെ ആവശ്യ പ്രാപ്തിക്കായ് അവിടെനിന്ന് പ്രാര്‍ഥിക്കുന്നതും വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍നിന്ന് വിശുദ്ധ പരിവേശം ലഭിക്കുന്നത്
ഇന്നലെ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രിയെ സംസാരിക്കാന്‍ വിളിച്ചപ്പോഴാണ് സദസിലുണ്ടായിരുന്ന ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിക്കായി മുദ്രാവാക്യം വിളിച്ചത്.
അങ്ങനെ ഇഴപിരിച്ചെടുക്കുമ്പോൾ കയറ് നാരായിത്തീരുന്നതുപോലെ ഗൗരവം കുറഞ്ഞുപോകുന്ന ഒന്നാണ് വിനായൻ്റെ പ്രസ്താവന.
ഒരു കൈകൊണ്ട് രാഷ്ട്രീയത്തിൽ ഇടിമിന്നലുകൾ സൃഷ്ടിക്കാനും മറുകൈകൊണ്ട് ശാന്തമാക്കാനും എത്രപേർക്ക് കഴിഞ്ഞിട്ടുണ്ട്?
ആര്‍ത്തിരമ്പുന്ന ജനസാഗരത്തെ സാക്ഷിയാക്കിയായിരുന്നു തിരുവനന്തപുരം മുതല്‍ പുതുപ്പളളി വരെയുളള ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്ര. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ സംസ്‌കാരച്ചടങ്ങുകള്‍ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും തിരുവനന്തപുരം മുതല്‍ കോട്ടയംവരെ നാലുജില്ലകള്‍ പിന്നിടാന്‍ എടുത്തത് 37 മണിക്കൂറാണ്
'Mr. വിനായകൻ, ഞാനും നിങ്ങളും ഒരേ ഇൻഡസ്ട്രിയിൽ ഈ നിമിഷവും നില നിൽക്കുന്ന നടന്മാരാണ്. എന്നുവെച്ച് ഓഡിയൻസിന് മുന്നിൽ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ലയെന്ന യാഥാർഥ്യം പോലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ ജന മനസ്സുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും യഥാർഥ്യമാണ്
"സരിത " വിഷയത്തില്‍ ഉമ്മന്‍ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗീക ആരോപണത്തിനു അന്ന് ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാന്‍ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു.
ലോകത്തിന്റെ ഏത് കോണിലുമുളള മലയാളിക്ക് ആശ്വാസമായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന പേരെന്നും അദ്ദേഹം പോകാത്ത സ്ഥലവും കാണാത്ത ജനങ്ങളുമുണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
ഊണിനും ഉറക്കത്തിനും ആരോഗ്യത്തിനുമൊന്നും പ്രാധാന്യം നല്‍കാതെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വ്യാപരിച്ച ഉമ്മന്‍ചാണ്ടി രോഗാതുരനായ ഘട്ടത്തില്‍പ്പോലും ഏറ്റെടുത്ത കടമകള്‍ പൂര്‍ത്തിയാക്കുന്നതില്‍ വ്യാപൃതനായിരുന്നെന്നും പൊതുപ്രവര്‍ത്തനത്തോടുളള ഉമ്മന്‍ചാണ്ടിയുടെ ആത്മാര്‍ത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു
കേസില്‍ 88-ാം പ്രതിയായ ദീപക് ചാലാട് മൂന്നുവര്‍ഷവും 18-ാം പ്രതി സി ഒ ടി നസീര്‍, 99-ാം പ്രതി ബിജു പറമ്പത്ത് എന്നിവര്‍ രണ്ടു വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം. മുന്‍ എം എല്‍ എമാരായ സി കൃഷ്ണന്‍, കെ കെ നാരായണന്‍ എന്നിവരെ കോടതി വെറുതെ വിട്ടു.
എനിക്ക് ലഭിച്ചിട്ടുളള ട്രീറ്റ്‌മെന്റിനെക്കുറിച്ച് ഒരു പരാതിയുമില്ല. ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് എന്റെ കുടുംബവും എന്റെ പാര്‍ട്ടിയും എനിക്ക് നല്‍കിയിട്ടുളളത്
ബഹുമാന്യനായ ഉമ്മന്‍ചാണ്ടി സാറിനെ ഇന്ന് ബാംഗ്ലൂരില്‍ സന്ദര്‍ശിച്ചു. ചികിത്സയ്ക്കുസേഷം വിശ്രമിക്കുന്ന അദ്ദേഹം മുന്‍പത്തേതിനേക്കാള്‍ ഉന്മേഷവാനാണ്. സംസാരിക്കുന്ന ശബ്ദത്തിലും കാര്യങ്ങളിലും പഴയ ഊര്‍ജ്ജവും ആവേശവും അങ്ങനെ തന്നെയുണ്ട്
ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവെന്ന നിലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കര്‍ണാടകയിലും കേന്ദ്രത്തിലും മന്ത്രിയായി തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് തന്നെ പാര്‍ട്ടിയുടെ ഉന്നതമായ ജനാധിപത്യ പാരമ്പര്യമാണ് വിളിച്ചറിയിച്ചിരിക്കുന്നത്. ആരോഗ്യകരമായ മത്സരം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഭൂരിപക്ഷം കിട്ടുന്നവര്‍ക്ക് ഭരിക്കാന്‍ അവകാശമുണ്ട്. അത് ചോദ്യംചെയ്യാന്‍ പാടില്ല. അതുപോലെ ആ ഭരണത്തിനോട് വിയോജിക്കാനുളള അവകാശം മറ്റുളളവര്‍ക്കുമുണ്ട്. എന്റെ കാലത്ത് ഒരു സുരക്ഷയുമേര്‍പ്പെടുത്തിയിട്ടില്ല. എനിക്കെതിരെ കല്ലേറുവരെ ഉണ്ടായിട്ടില്ലേ? അന്ന് അവിടെ കൂടിനിന്ന ആളുകളെ പിരിച്ചുവിട്ടിരുന്നെങ്കില്‍ എനിക്കുനേരേ കല്ലേറുണ്ടാവുമായിരുന്നില്ല.
കൊടുത്താൽ കൊല്ലത്തും കിട്ടു'മെന്ന ചൊല്ല് ഇത്രമേൽ അന്വർത്ഥമായ ഒരു രാഷ്ട്രീയ സാഹചര്യം വേറെയുണ്ടായിട്ടില്ല. മുൻപ് സരിതയുടെ പേരിൽ ഉമ്മൻ ചാണ്ടിക്ക് നേരെ വാരി എറിഞ്ഞതെല്ലാം ഇപ്പോൾ സ്വപ്നയുടെ രൂപത്തിൽ ബൂമറാങ് പോലെ പിണറായി വിജയൻറെ നെഞ്ചത്ത് കൊണ്ടിരിക്കുകയാണ്
സത്യം അധികനാള്‍ ആര്‍ക്കും മൂടിവയ്ക്കാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സത്യം അറിയുക എന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ അവകാശമാണെന്നും സോളാര്‍ കേസ് നടന്ന കാലത്തെ പിണറായി വിജയന്റെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ശൈലിയാണെന്നും തനിക്ക് തന്റേതായ ശൈലിയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി താമസിച്ചതും മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തന്നെയായിരുന്നു. പ്രത്യേക അനുമതി വാങ്ങിയാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അന്വേഷണ സംഘം എത്തിയത്.
ഉമ്മൻചാണ്ടി സാറേ അങ്ങ് നേരിട്ട് സീനിയർ കോൺഗ്രസ് നേതാവായിരുന്ന ഗവർണർ ഭാട്ടിയാജിയെ നേരിൽ പോയി കണ്ട് ഡോ ജാൻസിക്കായി ചരടുവലി നടത്തിയത് നാട്ടിൽ പാട്ടാണ്. എന്നോട് ആരും തർക്കിക്കാൻ വരരുത്. ഇതിൽ എല്ലാ ഗവേഷണവും നടത്തി രേഖകൾ കയ്യിലായ ശേഷമാണ് പടക്കിറങ്ങിയിരിക്കുന്നത്
സോളാര്‍ കേസില്‍ എനിക്കെതിരെ ഉയര്‍ന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. ആരോപണങ്ങള്‍ മാനസികമായി ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നു. എങ്കിലും സത്യം ജയിക്കും. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നമുക്ക് ഒരു കുഴപ്പവും വരില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു
സോളാര്‍ കേസില്‍ സരിത പറഞ്ഞതും സി പി എം പറഞ്ഞതുമായ എല്ലാ നുണക്കൂമ്പാരങ്ങളും ദിവസം ചെല്ലുന്തോറും തകര്‍ന്നടിയുകയാണെന്നും ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി തന്നെയാണ് ശരി എന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
മഹാമാരിയും പ്രകൃതിദുരന്തങ്ങളുമുള്‍പ്പെടെയുളള വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ നടത്തിയ വിട്ടുവീഴ്ച്ചയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കേരളം പട്ടിണി സൂചികയില്‍ പിന്നിലായതിന്റെ കാരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ പ്രതികരിച്ചത്.
"നിങ്ങൾ എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ല, കേന്ദ്ര സർക്കാർ കുറച്ചില്ലേ എന്ന് ചിലർ ശക്തമായി ചോദിക്കുന്നുണ്ട്. ഉത്തരം ലളിതമാണ്. കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല.
കോണ്‍ഗ്രസിന്റെ സംഘടനാ ശൈലിയില്‍ മാറ്റം വേണം. ആ മാറ്റം ആരംഭിച്ചുകഴിഞ്ഞു. ജനങ്ങള്‍ എന്തുചിന്തിക്കുന്നു എന്ന് അറിഞ്ഞുകൊണ്ടാവണം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും നൽകിയ പേരുകള്‍ അതുപോലെ കൊടുക്കാനാണെങ്കിൽ ഞങ്ങളീ സ്ഥാനത്തിരിക്കേണ്ടല്ലോ. ഇപ്പോള്‍ പുറത്തുവന്ന ലിസ്റ്റിന്‍റെ പൂർണ ഉത്തരവാദിത്തം കെ. സുധാകരനും ഞാനും ഏറ്റെടുക്കും' എന്നാണ് സതീശന്‍ പറഞ്ഞത്.
തീരുമാനങ്ങള്‍ നടപ്പിലാക്കിയ രീതിയില്‍ ചില തെറ്റുകളുണ്ടായിട്ടുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനത്തെക്കുറിച്ചോ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആളുകളെക്കുറിച്ചോ ആര്‍ക്കും പരാതിയില്ല. അതെല്ലാം ഹൈക്കമാന്‍ഡിന്റെ അധികാരപരിധിയില്‍പ്പെട്ട കാര്യങ്ങളാണ്
നേമം എന്ന മണ്ഡലം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് ബാലികേറാമലയൊന്നുമല്ല. അത് കോണ്‍ഗ്രസ് ശക്തമായി പ്രവര്‍ത്തിച്ചാല്‍ തിരിച്ചു പിടിക്കാവുന്നതേയുള്ളൂ
രണ്ടുതവണ തുടര്‍ച്ചയായി തോറ്റവര്‍ക്കും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റ് നല്‍കില്ല. പ്രകടനപത്രിക അന്തിമഘട്ടത്തിലെത്തി.ഘടകകക്ഷികളുമായി ആലോചിച്ച് രണ്ടുദിവസത്തിനകം പ്രകാശനം ചെയ്യും.
15 സീറ്റുകള്‍ ആവശ്യപ്പെട്ട ജോസഫ് വിഭാഗം 12 സീറ്റുകളെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. 9 സീറ്റുകള്‍ക്കപ്പുറം നല്‍കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ 24 സീറ്റുകളില്‍ മത്സരിച്ച മുസ്ലിം ലീഗ് ആറ് സീറ്റുകള്‍ അധികം ആവശ്യപ്പെട്ടിട്ടുണ്ട്.
എ വിജയരാഘവന്റെ പാണക്കാട് വിരുദ്ധ പ്രസ്താവനക്കെതിരെ ആക്ഷേപം ചൊരിഞ്ഞ് ഉമ്മന്‍ ചാണ്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് പാണക്കാട്ട് പോകാന്‍ കഴിയാത്തതിന്റെ നിരാശയാണ് അദ്ദേഹത്തിന്‍റെ വാക്കുകളിലുള്ളത് എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം
സാമൂഹ്യ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു നല്‍കാനും നല്‍കുന്നതില്‍ സ്ഥിരത പുലര്‍ത്താനും ഇടതു ജനാധിപത്യ മുന്നണി വഹിച്ച പങ്കിനെ കുറച്ചു കാണിക്കാനാവില്ല. നേരത്തെയും ഇങ്ങനെ നല്‍കിയിരുന്നുവെന്നും ഇപ്പോള്‍ നല്‍ക്കുന്നത് കേന്ദ്ര ഫണ്ടില്‍ നിന്നാണ് എന്നും പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം വ്യക്തമാക്കണം. പദ്ധതിയെ ഇകഴ്ത്തിക്കാണിക്കാനാണോ അതോ എല്‍ ഡി എഫ് സര്‍ക്കാരിന്റെ നേട്ടത്തിന്റെ പങ്കു പറ്റാനാണോ ശ്രമിക്കുന്നത് - മുഖ്യമന്ത്രി
വെറും രണ്ടരമാസത്തിനുള്ളില്‍ വിക്ടേഴ്‌സ് ചാനലിനെ വലിയ സന്നാഹമുള്ള നോണ്‍ ഇന്റര്‍ആക്ടീവ് മോഡിലാക്കാനുള്ള എന്തു മാന്ത്രികവടിയാണ് വിഎസിന്റെ കയ്യില്‍ ഉണ്ടായിരുന്നതെന്നു വെളിപ്പെടുത്താമോ? എന്ന് ഉമ്മൻചാണ്ടി ചോദിക്കുന്നു.
അടിസ്ഥാന ജനവിഭാഗങ്ങളുടെ തൊഴില്‍ സംരക്ഷിക്കാനാവശ്യമായ ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. തിഴിലുറപ്പ് പദ്ധതിയെ കുറിച്ചൊന്നും പുതിയ സാമ്പത്തിക പാക്കേജ് പറയുന്നില്ല - ഉമ്മന്‍ ചാണ്ടി
സംസ്ഥാന മന്ത്രിസഭയുടെ അനുമതിയിയോ കേന്ദ്രാനുമാതിയോ ഇല്ലാതെ എങ്ങിനെയാണ് സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഒപ്പുവെച്ചത് എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ മുഖ്യമന്ത്രി തയാറാവണം